•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കവിത

ആര്‍ദ്രം

  • സി. ഡോ. തെരേസ് ആലഞ്ചേരി S A B S
  • 10 June , 2021

കേള്‍പ്പതിന്നൊരു ദീനരോദനം ഞാന്‍
കൂര്‍ത്തനോവുകള്‍ തിന്നുമടുത്തേന്‍
കരളു നീറ്റുമാ പുലയഗദ്ഗദം
ചാക്കിനുള്ളില്‍ പൊതിഞ്ഞ പ്രാണനും
ഇരുളിലാണ്ടൊരു പ്രാണനൊമ്പരം
ഇടറിവീഴ്കയായ് ദാഹനീരിനായ്
വ്രണിതമാനസം നിണമണിഞ്ഞ നോവിന്‍
പിണരുപോലങ്ങു നീറിനിന്നു മുന്നില്‍
പരതി നോക്കുന്നു കനിവിനായ് ചുറ്റിലും
കുഷ്ഠരോഗമശിച്ച സാധുവോനേ
മര്‍മഭേദകമീ വേദനയ്ക്കുള്ളിലും
ജാതിചൊല്ലും വിഷാഗ്നിതന്‍ ജല്പനം
എന്റെ സിരകളെ കാര്‍ന്നുതിന്നുന്ന
നൊമ്പരത്തിന്റെ ഭ്രാന്തമാം നാളില്‍
മൃദുകരംകൊണ്ടു നെറുകയില്‍ തൊട്ടൊരാള്‍
അതു വന്ദ്യനാം കുര്യാളശേരി താതന്‍.
ഇനി മറക്കാമിതേവരെക്കിട്ടിയ
വെറുപ്പിന്‍ ഭീകരമക്ഷരത്തോറ്റങ്ങള്‍
ഇനി മറക്കാം ദരിദ്രകാണ്ഡത്തിന്റെ
ചിതലരിച്ചതാം താളുകളൊക്കെയും.
സിരകളില്‍ അശാന്തഭാരമെന്‍
കശേരുക്കളില്‍ അനാഥത്വത്തിന്‍ വിങ്ങലും
കോശങ്ങളിലപമാന അശനിപാതവും
'എനിക്കു ശരീരത്തില്‍ കുഷ്ഠം; നിനക്കോ?'
ഒക്കെ വിഷാദവിഭ്രാന്തിയില്‍ നനഞ്ഞ
പുലയപുരാവൃത്തസ്മാരകംതന്നെ.
ഒരായുസ്സിന്‍ വ്യഥകളാണൊഴുകിയതന്നീ
പമ്പയാറില്‍ നിമഗ്നം സുശാന്തം
ചുടല കത്തുന്ന ഭീതിസ്വപ്നങ്ങളില്‍
ഇനി ഞാനമര്‍ന്നു വിഭൂതിയായീടുമേ.
'ലോകമുള്ളോരു കാലമൊക്കെയും
എന്റെയീ വ്രണം പൂത്തുലഞ്ഞിടും.'
ഇങ്ങനോര്‍ക്കവേ കുഷ്ഠമേ, ഇത്ര
വേഗമാര്‍ന്നു നീ യാത്രയായിതോ!
വന്നുനിന്നതാം ദൈവദൂതന്റെ പുണ്യ-
മാര്‍ന്നോരു സ്പര്‍ശനത്തിനാല്‍
അശ്രു ചുംബിച്ച നെഞ്ചകത്തിന്നിനി
ബാക്കി വയ്ക്കാനൊന്നുമില്ലെങ്കിലും
ആ പുണ്യതാതന്‍ കുര്യാളശേരിതന്‍
രാഗവിസ്മയസ്മരണയില്‍ ഞാന്‍ തൃപ്തന്‍.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)