•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
പ്രാദേശികം

ദൈവജനത്തിന്റെ നിശ്ശബ്ദരോദനം കേള്‍ക്കാതെ പോകരുത്: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

  • സ്വന്തം ലേഖകൻ
  • 30 June , 2022

പാലാ : ഫ്രാന്‍സീസ് പാപ്പാ വിഭാവനം ചെയ്തിരിക്കുന്ന പ്രാദേശികസഭാസിനഡിലൂടെ, സ്വര്‍ഗോന്മുഖമായി ഒന്നിച്ചുനീങ്ങുന്ന സഭയില്‍ എല്ലാവരെയും ചേര്‍ത്തുനിര്‍ത്തി ദൈവജനത്തിന്റെ നിശ്ശബ്ദരോദനം കേള്‍ക്കുകയും പരിഹരിക്കുകയും ചെയ്യണമെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.
അടുത്തവര്‍ഷം ഒക്‌ടോബറില്‍ റോമില്‍ നടക്കുന്ന പതിനാറാമത് ബിഷപ്‌സ് സിനഡിനു മുന്നോടിയായി പാലാ രൂപതാതലത്തിലെ ശ്രവണത്തിന് പരിസമാപ്തി കുറിച്ചു ചൂണ്ടച്ചേരി സെന്റ് ജോസഫ്‌സ് എന്‍ജിനീയറിംഗ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന രൂപതാതല പ്രി-സിനഡല്‍ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മാര്‍ ജോസഫ് കല്ലറങ്ങാട്ട്. സഭാമക്കളുടെ കണ്ണുകളും കാതുകളും കരങ്ങളും ഹൃദയങ്ങളും മറ്റുള്ളവരെ കാരുണ്യപൂര്‍വം കാണുന്നതിനും കേള്‍ക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും അതനുസരിച്ചു ഉതകണമെന്നും നമ്മള്‍ പരസ്പരം ശ്രദ്ധിക്കുന്നവരാകണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.
ഇടവകതലത്തിലും സ്ഥാപനതലത്തിലും ആളുകളെ ശ്രവിച്ചു ക്രോഡീകരിച്ച റിപ്പോര്‍ട്ട് സിനഡല്‍ ടീമംഗം ഡോ. ടി.സി. തങ്കച്ചന്‍ അവതരിപ്പിച്ചു. പാസ്റ്ററല്‍ കൗണ്‍സില്‍ സബ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മോണ്‍. ജോസഫ് തടത്തില്‍ വിഷയാവതരണം നടത്തി. വികാരി ജനറാള്‍മാര്‍, സിനഡല്‍ ടീമംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ ഇടവകകളിലും ഫൊറോനകളിലുംനിന്നായി 225 അംഗങ്ങള്‍ പങ്കെടുത്തു.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)