•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കഥ

ഒരു റിയല്‍ സ്റ്റോറി

  • ജിന്‍സണ്‍ ജോസഫ് മാണി മുകളേല്‍ CMF
  • 27 June , 2024

ജയിലില്‍നിന്നു രക്ഷപ്പെട്ടോടുമ്പോഴും തിഹാലിനറിയാമായിരുന്നു, തീര്‍ച്ചയായും പിടിക്കപ്പെടുമെന്ന്. വീണ്ടും ജയിലില്‍ എത്തുന്നതിനുമുമ്പ് ഇറങ്ങിയ ലക്ഷ്യം നിറവേറ്റണമെന്ന് അയാള്‍ നിശ്ചയിച്ചുറപ്പിച്ചിരുന്നു.
ജയിലിന്റെ വെളിയിലുള്ള ഓട വൃത്തിയാക്കാന്‍ പുറപ്പെട്ട മൂന്നു തടവുകാരിലൊരാളായിരുന്നു അയാള്‍. ഓടയിലെ വേസ്റ്റെല്ലാം അവര്‍ അല്പം അകലെയുള്ള കുഴിയില്‍ കൊണ്ടുപോയി കളയണമായിരുന്നു. പല പ്രാവശ്യം ആ ജോലി അയാള്‍ ചെയ്തിട്ടുണ്ട്. ഒന്നും സംഭവിക്കില്ല എന്ന വിശ്വാസം പോലീസുകാര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍, ആ കണക്കുകൂട്ടലുകള്‍ കാറ്റില്‍പറത്തി ആ പോക്കില്‍ തിഹാല്‍ രക്ഷപ്പെട്ടു. ഡ്യൂട്ടിക്കുവന്ന പൊലീസുകാര്‍ അതു ശ്രദ്ധിച്ചതേയില്ല. 
ഓട്ടം! അതില്‍ തന്നെ തോല്പിക്കാന്‍ ആര്‍ക്കും സാധിക്കില്ല എന്ന വിശ്വാസം അവനുണ്ടായിരുന്നു. പക്ഷേ, മനസ്സില്‍ ഒരു മല്പിടിത്തം നടക്കുകയായിരുന്നു. സ്‌നേഹിതയായ മൈമുനയെ ഒന്നു കാണണം. അതിനുമുമ്പു പിടിക്കപ്പെടരുത്. അവളെ വിളിച്ചാല്‍ പൊലീസ് പിടിക്കുമെന്നുറപ്പാണ്. പക്ഷേ, വിളിച്ചില്ലെങ്കില്‍ പിന്നെ എങ്ങനെ കാണും?
അന്നദാനം നടക്കുന്ന ഒരു അമ്പലം കണ്ടു. അവിടെക്കയറി ഭക്ഷണം കഴിച്ചു. ഭക്ഷണം കഴിച്ചു എന്നതിനെക്കാളും വിഴുങ്ങി എന്നു പറയുന്നതായിരിക്കും ശരി. ഉടന്‍തന്നെ സോഷ്യല്‍മീഡിയായില്‍ വാര്‍ത്ത വരുമെന്ന് അയാള്‍ക്കറിയാമായിരുന്നു. അതുകൊണ്ട് മുന്നോട്ടുള്ള യാത്ര ദുഷ്‌കരമായിരിക്കും. പക്ഷേ, പ്രണയം തലയുടെ മീതേ പറക്കുമ്പോള്‍ അവിടെയെവിടെ ലോജിക്?
വഴിയില്‍ കണ്ട ഒരു സ്‌കൂള്‍കുട്ടിയുടെ കൈയില്‍നിന്നു മൊബൈല്‍ ഫോണ്‍ വാങ്ങി അവളെ വിളിച്ചു. ആദ്യ റിങ്ങിനുതന്നെ മൈമുന എടുത്തു. 'എടീ... ഇതു ഞാനാണ് തിഹാല്‍' എന്നു പറഞ്ഞപ്പോഴേ അപ്പുറത്തുനിന്ന് അവളുടെ ശകാരവര്‍ഷം ആരംഭിച്ചു.
'നിനക്കു വട്ടാണോ തിഹാല്‍, അടുത്താഴ്ച പരോള്‍ കിട്ടുന്നതല്ലേ? ഇനി ജയില്‍ ചാടിയതിന്റെ ശിക്ഷ വേറേ...'
'എടീ... ഞാന്‍...നിന്നെയൊന്നു കാണാന്‍...'
'ദേ... ഇത് എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത്. വേഗം... തിരിച്ചുപോ!'
'ഞാന്‍ പോകാം.. നീയൊന്നു  വീഡിയോ കോളില്‍ വാ...'
'ന്റെ പൊന്നു പൊട്ടാ... ഇപ്പം ഇവിടെ പോലീസ് എത്തും. ആ എസ്.ഐ. എന്നെ വിളിച്ചുകഴിഞ്ഞു. എനിക്കിപ്പോള്‍ ജയിലില്‍ കിടക്കാന്‍ ഒരു മനസ്സും ഇല്ല. നീ വച്ചിട്ടു പോ...'
ഇപ്പോള്‍ താന്‍ നില്‍ക്കുന്ന സ്ഥലമാണ് ശരിക്കുള്ള ജയിലെന്ന് അയാള്‍ക്കു മനസ്സിലായി. ജീവിതം തുടങ്ങിയതു തെരുവിലായിരുന്നു. ആ തെരുവില്‍നിന്ന് അനേകം തവണ ജയിലില്‍ പോയി. ഒരു തവണ ഇറങ്ങിയപ്പോള്‍ പ്രണയത്തിലായി. ആ പ്രണയം ജയില്‍ചാട്ടത്തിലേക്കു നയിച്ചു. ഇപ്പോഴതാ, അതേ പ്രണയംതന്നെ തകര്‍ക്കുന്നതായി അയാള്‍ക്കു തോന്നി. 
എന്തായാലും പിടിക്കപ്പെടും. ശിക്ഷയുടെ ദൈര്‍ഘ്യവും കൂടും. അങ്ങനെയെങ്കില്‍ അത് അവളെ കണ്ടിട്ടുതന്നെയാവട്ടെ എന്ന ചിന്തയില്‍ അയാള്‍ ഒരു ലോറിക്കാരന്റെ ഫോണില്‍നിന്ന് അവളെ വിളിച്ചിട്ടു പറഞ്ഞു:
'ഞാന്‍ പാലക്കാടിനു പോകുന്നു. അവിടെ ഒരു പാടത്തു പണി കിട്ടിയിട്ടുണ്ട്. ഒരു ലോറിയിലാണു പോകുന്നത്.' അത്രയും പറഞ്ഞ് അയാള്‍ ഫോണ്‍ കട്ട് ചെയ്തു. 
പിന്നെ അയാള്‍ അവളുടെ വീട്ടിലേക്കുതന്നെ തിരിച്ചു. ഒരു പ്രതീക്ഷയുമില്ലാത്തിടത്ത് പ്രതീക്ഷ സൃഷ്ടിക്കുന്ന ഒരാളായിരുന്നു അയാള്‍.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)