•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കവിത

ഓണമേ സാന്ത്വനമേകൂ

  • ളാക്കാട്ടൂര്‍ പൊന്നപ്പന്‍
  • 19 September , 2024
ഓണംവന്നോണം വന്നോണം
ഒന്നിച്ചുകൂടേണം നമ്മള്‍
ഓണം തിമിര്‍ത്തു രസിക്കാന്‍
കാണവും വില്‌ക്കേണം നമ്മള്‍
അത്തം കഴിഞ്ഞെത്ര നാളായ്
പത്തായം പയ്യെത്തുറക്കാം
ഏത്തനും പൂവനും ഞാലീം
താഴെത്തെടുത്തങ്ങുവയ്ക്കാം
മൊത്തം പഴുത്തില്ലയെങ്കില്‍
കത്തുന്ന ചൂട്ടില്‍ പുകയ്ക്കാം
താഴെത്തൊടിയിലായ്‌പ്പോകാം
വാഴക്കുലകളെ നോക്കാം
കാലില്‍ത്തലകുത്തിത്തൂങ്ങും
വമ്പിച്ച വാവലിന്‍ കൂട്ടം
കുലകളറുത്തിട്ടുണ്ടാമോ
പിഞ്ചുകായ്‌പോലും ചവച്ചോ
പന്നിയുമാനയും പോത്തും
കേറി നിരങ്ങീട്ടുണ്ടാമോ
പുഞ്ചനെല്‍പ്പാടങ്ങളെല്ലാം
ചാഞ്ചാടി നില്ക്കുന്നനേരം
കൊത്തിയെടുത്തു പറക്കാന്‍
ഓണമവര്‍ക്കും ഘോഷിക്കാന്‍
ഇങ്ങനെയല്ലോ നടക്കൂ
കുഞ്ഞനുറുമ്പിനെപ്പോലും
ഓണമൂട്ടുന്നവര്‍ നമ്മള്‍
മാരി ചൊരിഞ്ഞ വിനകള്‍
മാനവരെന്നു മറക്കും
കൂടെ വസിച്ചവരെല്ലാം
ഉരുളിന്‍കൂടെ മറഞ്ഞോര്‍
ഭീകരതാണ്ഡവരാത്രി
ഓര്‍ക്കുവാനാവതല്ലാര്‍ക്കും
ആര്‍ത്തദിനങ്ങള്‍ മറക്കാന്‍
മര്‍ത്ത്യനു ചോദനയേകാന്‍
നല്ലൊരുദയം കിഴക്കിന്‍
വര്‍ണവാനത്തിലുണരാന്‍
കണ്ണുകള്‍ നട്ടങ്ങിരിപ്പോര്‍
എണ്ണിയാല്‍ത്തീരാത്ത മക്കള്‍
കൂടെപ്പിറപ്പുകളെല്ലാം
അങ്ങങ്ങു ദൂരെയായുണ്ടേ?
ആയവര്‍ക്കായിന്നു ഞങ്ങള്‍
പായസച്ചോറുമൊരുക്കും
ആടിക്കാറോടി മറഞ്ഞേ
ആടലിന്‍ കാലം കഴിഞ്ഞേ
കാറെല്ലാം നീങ്ങി മറഞ്ഞേ
കാരുണ്യനാളുകളായേ
ഓണമേ വന്നു നീ വേഗം
സാന്ത്വനമിന്നിവര്‍ക്കേകൂ!

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)