•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കഥ

ജന്മദിനം

  • മിനി സുരേഷ്‌
  • 11 March , 2021

നഗരത്തിലെ തുണിക്കടയില്‍നിന്ന് ഒത്തിരി വിലയുള്ളതല്ലാത്ത സാരി തിരഞ്ഞെടുക്കുമ്പോഴും, ഓഫീസിനടുത്തുള്ള ബേക്കറിയില്‍നിന്ന് ഒരു കപ്പ് ഐസ്‌ക്രീം വാങ്ങിക്കഴിച്ച്, മകനും ഭര്‍ത്താവിനുംവേണ്ടി പലഹാരപ്പൊതികളുമായി പുറത്തിറങ്ങുമ്പോഴും അവളുടെ മനസ്സ് കൊച്ചുകുട്ടിയെപ്പോലെ സന്തോഷംകൊണ്ട് തുള്ളിച്ചാടുകയായിരുന്നു. 

എല്ലാ വര്‍ഷവും  അവളിങ്ങനെയാണ് ജന്മദിനം ആഘോഷിക്കുന്നത്. ആരുമറിയാത്തൊരു സന്തോഷം. ഒറ്റമോളായിരുന്ന അവളുടെ ജന്മദിനം അച്ഛനും അമ്മയും ഒരു ഉല്‍സവംപോലെ ആഘോഷമാക്കിയിരുന്നു. പട്ടുപാവാടയൊക്കെയിട്ട് അച്ഛന്റെയും അമ്മയുടെയും ഒപ്പം അമ്പലത്തില്‍ പോയതൊക്കെ അവളോര്‍ത്തു. ഇന്നാണെങ്കില്‍ രാവിലെ അടുക്കളജോലിയൊക്കെ ത്തീര്‍ന്ന് കുളിച്ചുവന്നപ്പോള്‍ നേരം വൈകി. അച്ഛനും അമ്മയും മരിച്ചുപോയതിനാല്‍ ജന്മദിനാശംസകള്‍ നേരാന്‍ ആരുമില്ല.
ഭര്‍ത്താവ് അവളുടെ ജന്മദിനമൊന്നും ഓര്‍ക്കാറില്ല.  അവള്‍ക്കതില്‍ പരിഭവവുമില്ല. ഒരു പോലീസ് കോണ്‍സ്റ്റബിളിന്റെ തിരക്കുകളെക്കുറിച്ചും, കഷ്ടപ്പാടുകളെക്കുറിച്ചും അവള്‍ക്കു നന്നായറിയാം. ചെറിയ ക്ലാസ്സുകളില്‍ പഠിക്കുന്ന മക്കളുടെ കുസൃതികളെക്കുറിച്ചോ, അമ്മായിയമ്മയുടെ കൊള്ളിവാക്കുകളെക്കുറിച്ചോ അവളൊരു പരാതിയും പറയാറില്ല. വീട്ടുജോലികളും ഓഫീസ്‌കാര്യങ്ങളുമായി നടക്കുന്ന പാവം പെണ്ണ്.
വീട്ടിന്റെ ഗേറ്റ് കടന്നതും അവള്‍ അദ്ഭുതപ്പെട്ടു. പോര്‍ച്ചില്‍ ഭര്‍ത്താവിന്റെ സ്‌കൂട്ടറിരിക്കുന്നു. ഇന്നെന്താണാവോ നേരത്തേ വന്നത്? ചായ കുടിച്ചു കാണുമോ എന്തോ?
കടയിലൊക്കെ കയറിയതിനാല്‍ താമസിച്ചു. ഉമ്മറത്ത് കുട്ടികളെയും കാണുന്നില്ലല്ലോ. ചാരിക്കിടന്നിരുന്ന വാതില്‍ തള്ളിത്തുറന്നതും അവളമ്പരന്നുപോയി. നിറയെ ബലൂണുകളും തോരണങ്ങളും. 'ഹാപ്പി ബര്‍ത്ത്‌ഡേ അമ്മാ.' മക്കള്‍ ഓടിവന്നു കെട്ടിപ്പിടിച്ചു. 'പ്രിയതമയ്‌ക്കൊരു സാരി.' സമ്മാനപ്പൊതിയുമായി നില്‍ക്കുന്ന ഭര്‍ത്താവിനെ നോക്കി അവള്‍ ചോദിക്കാനൊരുങ്ങി: 'ചേട്ടന്‍ എങ്ങനെ...'
''മോനുവല്ലേ നിന്റെ ഫേസ്ബുക്ക് ഒക്കെ റെഡിയാക്കിത്തന്നത്. എന്റെ തിരക്കിനിടയ്ക്ക് ഞാന്‍ ഓര്‍ക്കാറില്ല, നീയൊട്ടു പരിഭവം പറയാറുമില്ല.''
''അമ്മേ, വാ കേക്കുമുറിക്കാം, അമ്മൂമ്മ നല്ല പായസമുണ്ടാക്കിയിട്ടുണ്ട്.''
''അല്ലാ... അമ്മ ഇന്നു പോരൊക്കെ മാറ്റിവച്ചോ..'' ഭര്‍ത്താവ് അമ്മയെ കളിയാക്കുന്നതുകേട്ട് അവള്‍ക്കു ചിരിവന്നു. താന്‍ ഒന്നും പറഞ്ഞില്ലെങ്കിലും എല്ലാം അദ്ദേഹം മനസ്സിലാക്കുന്നുണ്ടായിരുന്നു.
പൊട്ടിച്ചിരികളുടെ മുത്തുകള്‍ ചിതറുന്നതിനിടെ മക്കളെ ചേര്‍ത്തുപിടിച്ചുകൊണ്ട് കേക്കു മുറിക്കുമ്പോള്‍ അവളുടെ ഹൃദയത്തില്‍ സന്തോഷം തിരതല്ലുകയായിരുന്നു.

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)