•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

സത്യമായ സ്‌നേഹം തണുത്തുറയുന്നില്ല

ഴുതുമ്പോഴും ഉച്ചരിക്കുമ്പോഴും ഒന്നുപോലെ  ഊഷ്മളത തോന്നുന്ന പദങ്ങളിലൊന്നാണ് ''ചങ്ങാതി''. ഇതിന്, സുഹൃത്ത്, മിത്രം, സ്‌നേഹിത(ന്‍), കൂട്ട്, അഭ്യുദയകാംക്ഷി എന്നൊക്കെയുള്ള പര്യായങ്ങളുണ്ട്. മനുഷ്യകുലം സ്വാഭാവികമായും സുഹൃത്തുക്കളുടെ സമൂഹമാണ്, ആയിരിക്കണം. നമ്മെ മനസ്സിലാക്കാനും ആവശ്യസമയങ്ങളില്‍ സഹായിക്കാനുമൊക്കെയായി ഒരുരുസുഹൃത്തിനെയെങ്കിലും നമുക്കാവശ്യമുണ്ട്. മനുഷ്യന്‍ നേരിട്ട പ്രഥമ പ്രശ്‌നം ഒറ്റപ്പെടല്‍തന്നെയായിരുന്നു. അതുകൊണ്ടല്ലേ താന്‍ സൃഷ്ടിച്ചവയെല്ലാം നന്നായിരിക്കുന്നുക്കുഎന്നു കണ്ട ദൈവം മനുഷ്യന്‍മാത്രം ഏകനായിരിക്കുന്നതു നന്നല്ല (ഉത്പ. 2:18) എന്ന ബോധ്യത്തോടെ അവന്നുഒരുരുകൂട്ടാളിയെ കൊടുത്തത്? മനുഷ്യബന്ധങ്ങളിലെ വിശിഷ്ടവും വിശുദ്ധവുമായ ഒന്നാണ് സൗഹൃദബന്ധം. എന്നാല്‍, എത്രപേര് കൂട്ടുകാര്‍ എന്നതല്ല, കൂട്ടുകാര്‍ എത്രപേര് എന്നതാണു പ്രധാനം. സൗഹൃദബന്ധങ്ങളില്‍ സംഖ്യയ്ക്കല്ല, സത്യസന്ധതയ്ക്കാണു മുന്‍തൂക്കം. യഥാര്‍ത്ഥമിത്രം ആരായിരിക്കണം എന്ന് 'എഞകഋചഉ' എന്ന ആംഗലേയനാമത്തിലെ ഓരോ അക്ഷരവും ഓര്‍മിപ്പിക്കുന്നു.
ഒന്നാമതായി, ചങ്ങാതി 'രൂപപ്പെടുത്തുന്നയാള്‍' (എീൃാമീേൃ) ആയിരിക്കണമെന്ന് 'എ' എന്ന അക്ഷരം ഓര്‍മിപ്പിക്കുന്നു. മനുഷ്യനെ മെനഞ്ഞെടുത്ത ദൈവത്തിന്റെ അതേ സൃഷ്ടിവൈഭവം ഒരുരുസുഹൃത്തിനുണ്ടാകണം. ശിലയില്‍നിന്നോ മരത്തില്‍നിന്നോ മണ്ണില്‍നിന്നോ ഒക്കെ മനോഹരങ്ങളായ ശില്പങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്ന ഒരുരുശില്പിയെപ്പോലെയാണ് ഓരോ ചങ്ങാതിയും. അരുതാത്തതും അനാവശ്യവുമായതെല്ലാം തന്റെ കൂട്ടുകാരുടെ ജീവിതത്തില്‍നിന്നു കൊത്തിയകറ്റി സുന്ദരരൂപങ്ങളാക്കി അവരെ മാറ്റാന്‍ ഒരുരുസുഹൃത്തിനുനു സാധിക്കണം. ബുദ്ധമതപ്രബോധനം അനുസരിച്ച് നമ്മിലെ ഏറ്റവും നല്ലതിനെ പുറത്തുകൊണ്ടുവരുന്ന വ്യക്തിയാണ് നമ്മുടെ യഥാര്‍ത്ഥ മിത്രം. സാന്മാര്‍ഗികരായ മിത്രങ്ങളെയും സഹയാത്രികരെയും നട്ടുവളര്‍ത്തുക എന്നതിനെക്കാള്‍ കൂടുതല്‍ ശക്തമായി ഒരാളുടെ അഭിവൃദ്ധിയെ സ്വാധീനിക്കുന്ന മറ്റൊന്നുംതന്നെയില്ല. സ്വയം ഒരുരുനല്ല സുഹൃത്താവുക. 'സംശുദ്ധമായ സൗഹൃദത്തി'ത്തിനാണ് ശ്രീബുദ്ധന്‍ ആഹ്വാനം ചെയ്യുന്നത്. ഇസ്ലാംമതപ്രബോധനങ്ങളില്‍ സൗഹൃദത്തിന്നുവലിയ പ്രാധാന്യമാണുള്ളത്. ഒരുരുവ്യക്തിക്ക് തന്റെ ഏകാന്തതയെ തരണംചെയ്യാന്‍ നല്കപ്പെട്ടിട്ടുള്ള ദൈവികമായ അനുഗ്രഹങ്ങളിലൊന്നാണ് സൗഹൃദം. നല്ല മിത്രങ്ങള്‍ നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുകയും വ്യക്തിത്വത്തെ അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുന്നു. 
രണ്ടാമതായി, ചങ്ങാതി കണ്ണാടി (ഞലളഹലരീേൃ) ആയിരിക്കണമെന്ന് 'ഞ' എന്ന അക്ഷരം ഓര്‍മിപ്പിക്കുന്നു. കണ്ണാടിയില്‍ നോക്കുന്നയാള്‍ അയാളുടെതന്നെ പ്രതിബിംബമാണു കാണുന്നത്. ഒരാളുടെ തനിരൂപവും നിറവുമാണ് കണ്ണാടി കാണിച്ചുതരുന്നത്. നാം വാസ്തവത്തില്‍ ആരാണെന്ന് കാപട്യമില്ലാതെ നമുക്കുക്കുകാട്ടിത്തരുന്നവരാണ് വിശ്വസ്തരായ ചങ്ങാതികള്‍. തെറ്റു തെറ്റെന്നും, ശരി ശരിയെന്നും മിത്രഭാവേന അവര്‍ പറഞ്ഞുതരും. നമ്മെ തിരുത്താനും പ്രോത്സാഹിപ്പിക്കാനും അവര്‍ക്കേ കഴിയൂ.  രണ്ടു മുഖങ്ങളുള്ളവര്‍ക്കും,  എന്തിനെയും ഏതിനെയും 'ലൈക്ക്' മാത്രം ചെയ്യുന്നവര്‍ക്കും യഥാര്‍ത്ഥസുഹൃത്തുക്കളാകാന്‍ ഒരിക്കലും സാധിക്കില്ല. ചങ്ങാതി 'ചതി' ആകാതെ നോക്കണം. സൗഹൃദവലയം സംഹാരവളയമായി മാറരുത്. 'സൂത്രങ്ങ'ളുള്ളവര്‍ നല്ല മിത്രങ്ങളല്ല. മാതാപിതാക്കളും മുതിര്‍ന്നവരും പ്രോത്സാഹിപ്പിക്കാത്ത കൂട്ടുകെട്ടുകള്‍ പാടേ ഉപേക്ഷിക്കുന്നതാണ് കുട്ടികള്‍ക്ക് ഉത്തമം. 
മൂന്നാമതായി, ചങ്ങാതി വഴിയമ്പലം, സത്രം (കിി) ആയിരിക്കണമെന്ന് 'ക' എന്ന അക്ഷരം ഓര്‍മിപ്പിക്കുന്നു. സത്രം ഒരു താവളമാണ്, താങ്ങാണ്, അഭയമാണ്, സഹായമാണ്. നല്ല മിത്രങ്ങള്‍ ഇവയെല്ലാമാണ്. അങ്ങനെയുള്ള ചിലരെങ്കിലും ഉണ്ടെന്ന തോന്നല്‍തന്നെ എന്തൊരാശ്വാസമാണ്! മിത്രം സത്രമാകണം. സത്യസന്ധരായ കൂട്ടുകാരെ ആവുന്നത്ര സ്വന്തമാക്കുക. സിക്ക് മതഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബിലെ സുഹൃദ്ബന്ധത്തെപ്പറ്റിയുള്ള പ്രബോധനമനുസരിച്ച് ഒരാള്‍ സ്വയം ദൈവത്തോടു ചേര്‍ത്തുവയ്ക്കുമ്പോള്‍ അയാള്‍ക്ക് സര്‍വരും സുഹൃത്തുക്കളായി മാറും (പേജ് 238). രക്തബന്ധത്തെക്കാള്‍ ഒട്ടുംകുകുറഞ്ഞ പ്രാധാന്യമല്ല സുഹൃദ്ബന്ധത്തിനുള്ളത്. സ്വന്തം താത്പര്യങ്ങളുടെ ബലികഴിക്കല്‍ ഉള്‍ക്കൊള്ളുന്ന അവിഭാജ്യവും ശാശ്വതവും സ്‌നേഹമസൃണവുമായ ഒരുരു ബന്ധമാണ് യഥാര്‍ത്ഥസൗഹൃദം. 
നാലാമതായി, ചങ്ങാതി ഊര്‍ജം (ഋിലൃഴ്യ) ആയിരിക്കണമെന്ന് 'ഋ' എന്ന അക്ഷരം ഓര്‍മിപ്പിക്കുന്നു. പ്രവര്‍ത്തനശേഷിക്ക്ക്കു ഊര്‍ജം അനിവാര്യമാണ്. ശക്തിശോഷണം തളര്‍ച്ചയ്ക്കും നിര്‍ജീവത്വത്തിനും ഹേതുവാകാം. മിത്രങ്ങള്‍ പരസ്പരം ഊര്‍ജം പകരുന്നവരായിരിക്കണം. ആത്മസുഹൃത്തുക്കളുള്ളവര്‍ക്ക് എത്ര വലിയ പ്രതിസന്ധികളെയും സധൈര്യം നേരിടാന്‍ ശേഷിയുണ്ടാകും.  ചങ്ങാതിമാര്‍ ഊന്നുവടികളായി കൂടെയുള്ളവര്‍ ജീവിതയാത്രയിലെ വിലങ്ങുതടികളെ അനായാസമായി തരണം ചെയ്തു മുന്നോട്ടുപോകും. ചങ്ങാതി ഒരുരുചങ്ങാടമായിരിക്കണം. എഞകഋചഉടഒകജ ഒരുരുടഒകജതന്നെ ആയിരിക്കണം. അസാധ്യതകളുടെ കടല്‍കുകുറുകെ കടക്കാന്‍ സഹായിക്കുന്ന കപ്പല്‍.
അഞ്ചാമതായി, ചങ്ങാതി ശുശ്രൂഷിക്കുന്നയാള്‍ ആയിരിക്കണമെന്ന് 'ച' എന്ന അക്ഷരം ഓര്‍മിപ്പിക്കുന്നു. മറ്റുള്ളവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് കരുതലോടേ ചെയ്തുകൊടുക്കുന്നവരാണ് ശുശ്രൂഷകര്‍. ചങ്ങാതികള്‍ ചങ്ങാടങ്ങളാകണം. സഹായവും സാന്ത്വനവും സമ്മാനിക്കുന്നവരാണ് സത്യത്തിലുള്ള സുഹൃത്തുക്കള്‍. ഹിന്ദുമതഗ്രന്ഥങ്ങളായ മഹാഭാരതത്തിലും രാമായണത്തിലും സമര്‍പ്പണവും നിസ്വാര്‍ത്ഥതയുമാണ് സൗഹൃദത്തിന്റെ മുഖ്യലക്ഷണങ്ങള്‍. കൃഷ്ണനുംകുകുചേലനും തമ്മിലുള്ള സൗഹൃദത്തിനുനുജാതിയുടെയോ മതത്തിന്റെയോ സ്ഥാനമാനങ്ങളുടെയോ ഒന്നും അതിരുകളില്ല. കൃഷ്ണനും അര്‍ജുനനും തമ്മിലുള്ള സൗഹൃദം മിത്രം-താത്ത്വികന്‍-മാര്‍ഗദര്‍ശി എന്ന പ്രമാണത്തില്‍ അധിഷ്ഠിതമാണ്. ദുര്യോധനനുവേണ്ടി ജീവത്യാഗം ചെയ്യുന്ന ഒരുരുകൂട്ടുകാരനെയാണ് കര്‍ണനില്‍ കാണുന്നത്. അഗ്നിപീഠത്തിനു മുമ്പില്‍ നിന്നുകൊണ്ട് സൗഹൃദപ്രതിജ്ഞയെടുക്കുന്ന രാമനും സുഗ്രീവനും സുഹൃദ്ബന്ധത്തിന്റെ ഗൗരവത്തെയും മൂല്യത്തെയും വിളിച്ചോതുന്നു. 
ആറാമതായി, ചങ്ങാതി നിഘണ്ടു ആയിരിക്കണമെന്ന് 'ഉ' എന്ന അക്ഷരം ഓര്‍മിപ്പിക്കുന്നു. നിഘണ്ടു വിജ്ഞാനകോശമാണ്. അറിവ് ആര്‍ജിക്കാനുള്ള ഒരുരുഉപാധിയാണത്. വ്യക്തവും കൃത്യവുമായ ജ്ഞാനം അതു നല്കുന്നു. നല്ല മിത്രം അറിവിന്റെയും തിരിച്ചറിവിന്റെയും താളുകള്‍ തുന്നിച്ചേര്‍ത്ത പാഠപുസ്തകമാണ്. കൂടെക്കൊണ്ടുനടക്കാനും, സമയാസമയം തുറന്നുവായിക്കാനും ഉപകരിക്കുന്ന, അജ്ഞതയകറ്റുന്ന അധ്യായങ്ങളുടെ സമാഹാരം. മാന്യമായ പെരുമാറ്റവും സംസ്‌കാരച്ചുവയുള്ള സംസാരശൈലിയും, വക്രതയില്ലാത്ത വീക്ഷണങ്ങളുമൊക്കെ ചങ്ങാതിയില്‍നിന്നാണു പഠിക്കേണ്ടതും പരിശീലിക്കേണ്ടതും. കൂട്ട് കത്തുന്ന ഒരുരുചൂട്ട് ആയിരിക്കണം; അജ്ഞതയുടെ അന്ധകാരമകറ്റി വിജ്ഞാനത്തിന്റെ വഴിതെളിക്കുന്ന ചൂട്ട്. ഇസ്ലാംമതത്തിന്റെ പ്രബോധനം ഇപ്രകാരമാണ്: കുലീനമായ സ്വഭാവവും ശീലങ്ങളുമുള്ളവരെ ചങ്ങാതികളായി തിരഞ്ഞെടുക്കണം. അന്യോന്യം ആദരിക്കുക, പിന്തുണയ്ക്കുക, ഉപദേശിക്കുക, തെറ്റുകള്‍ ക്ഷമിക്കുക, രോഗാവസ്ഥയില്‍ സന്ദര്‍ശിക്കുക, മൃതസംസ്‌കാരത്തില്‍ പങ്കെടുക്കുക തുടങ്ങിയവയാണ് സുഹൃത്തുക്കളുടെ ഉത്തരവാദിത്വങ്ങള്‍. 
വിശുദ്ധ ബൈബിളിന്റെ ഇതിവൃത്തത്തില്‍ ആദ്യന്തം ഇഴചേര്‍ന്നുകിടക്കുന്ന ഒരുരുവിഷയമാണ് സൗഹൃദം. ദൈവവും സഹജീവികളുമായുള്ള സൗഹൃദമാണ് മനുഷ്യജീവിതത്തിന്റെ മഹനീയമായ ആനന്ദം. മനുഷ്യരാശിയുമായുണ്ടായിരുന്ന കൂട്ടുകെട്ടിന്റെ പൊട്ടിപ്പോയ കണ്ണികള്‍ ദൈവം ഇണക്കിച്ചേര്‍ക്കുന്നതാണ് ബൈബിളിലെ പ്രതിപാദ്യവിഷയംതന്നെ. സൗഹൃദത്തെക്കുറിച്ചുള്ള മഹത്തായ ഒരു ദര്‍ശനം ബൈബിള്‍ നമുക്കുക്കു നല്കുന്നുണ്ട്. നിര്‍വ്യാജമായ സുഹൃദ്ബന്ധത്തിന്റെ അനശ്വരഭാവിയിലേക്കു നീണ്ടുപോന്ന ക്രിസ്തുവിന്റെകുകുരിശാണ് അതിന്റെ പരകോടി. യഥാര്‍ത്ഥ സൗഹൃദത്തിന്റെ പ്രായോഗികവഴികാട്ടിയാണ് സുഭാഷിതങ്ങളുടെ പുസ്തകം (13:20; 18:24;19:6;22:24,25;27:9,10). സുവിശേഷത്തിന്റെ ലക്ഷ്യംതന്നെ സൗഹൃദമാണ് (യോഹ. 15:14,15). സ്‌നേഹിതര്‍ക്കുവേണ്ടി സ്വജീവന്‍ അര്‍പ്പിച്ച ക്രിസ്തുവിന്റെകുകുരിശാണ് ചരിത്രത്തിലെ സുഹൃദ്ബന്ധത്തിന്റെ ഏറ്റവും ധീരമായ പ്രതീകം. കുരിശിന്റെ അഗ്രങ്ങള്‍ നീളുന്നത് സ്വര്‍ഗവും സഹജീവികളും ഭൂമിയുമായുള്ള നിത്യവും സത്യവുമായ മൂന്നുന്നുസൗഹൃദതലങ്ങളിലേക്കാണ്.
ചങ്ങാതീ, ക്രിസ്തുവാണ് കറകളഞ്ഞ കൂട്ട്. കളകളില്ലാത്ത സൗഹൃദത്തിന്റെ വയല്‍. അവന്‍ എമ്മാനുവേല്‍. സംജ്ഞയിലും, സ്വരൂപത്തിലും, സ്വഭാവത്തിലും ആത്യന്തികമായ സുഹൃത്ത് മനുഷ്യരെ 'സ്‌നേഹിതര്‍' എന്നുന്നുവിളിച്ച ദൈവം. 'ഗുരു' എന്ന് താന്‍ വിളിക്കപ്പെടുന്നത് ശരിയാണെങ്കിലും 'സുഹൃത്ത്' ആകാനാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത് എന്നായിരുന്നുരുഅവന്റെ അഭിപ്രായം (യോഹ. 15:14). കാലം കണ്ടിട്ടുള്ളതില്‍ വച്ച് കല്മഷരഹിതവും വിശുദ്ധവും അനശ്വരവും അനുകരണീയവുമായ കൂട്ട് ക്രിസ്തുകേന്ദ്രീകൃതമാണ്. കാരണം, സത്യമായ സൗഹൃദത്തിന്റെ സര്‍വ അര്‍ത്ഥങ്ങളും അന്തരാര്‍ത്ഥങ്ങളും അവനിലുണ്ട്. അവന്‍ അവികലമായ സൗഹൃദത്തിന്റെ ആള്‍രൂപമാണ്; സത്യമായ സൗഹൃദത്തിന്റെ അടിസ്ഥാന പാഠപുസ്തകം. സുഹൃത്ത് ക്രിസ്തുവിനെപ്പോലെ ഒരുനാളും തണുത്തുപോകാത്ത സ്‌നേഹമായിരിക്കണം. കൂട്ടില്ലെന്നുന്നുകരുതി ആരും കരയേണ്ട കാര്യമില്ല. ഒരുരുവെളുത്ത നിഴലായി അരികില്‍ ക്രിസ്തുവുണ്ട്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)